Wednesday, January 31, 2007

ഞാന്‍ കേട്ട കഥ

ഒരിക്കെ ഒരു പോകറ്റടികാരന്‍ ഗിന്നസ്സ്‌ ബുക്കിന്‌ കത്തെഴുതി."ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ പോകറ്റടികാരന്‍.എന്റെ പേര്‌ ഗിന്നസ്സ്‌ ബുക്കില്‍ ചേര്‍കണം".ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം.കത്ത്‌ കിട്ടിയ ഗിന്നസ്സ്‌ ബുക്ക്‌ അധികൃധര്‍ തിരിച്ച്‌ കത്തെഴുതി."ഇതേ കാര്യം പറഞ്ഞ്‌ മറ്റൊരു സ്‌ത്രീയും ഞങ്ങള്‍ക്ക്‌ കത്തെഴുതിയിട്ടുണ്ട്‌.അതുകൊണ്ട്‌ ഒരു മത്സരം നടത്തിയിട്ട്‌ വിജയ്ക്കുന്ന ആളെ മാത്രമെ ഞങ്ങള്‍ക്ക്‌ അംഗീകരിക്കാന്‍ പറ്റൂ".അങ്ങനെ മത്സര ദിവസം വന്നു.ആള്‍ കൂട്ടം നിറഞ്ഞ ഒരു മൈദാനത്ത്‌ നിന്ന് പോകറ്റടിക്കണം.ആദ്യം പോകറ്റടിച്ച്‌ തിരിച്ചെത്തുന്ന ആളാണ്‌ വിജയ്‌.നമ്മുടെ കഥാനായകനും കഥാനായികയും കറങ്ങിതിരിഞ്ഞ്‌ അവസാനം കഥനായകന്‍ കൈയ്യിട്ടത്‌ കഥാനായിയുടെ ബാഗിലും,കഥാനായിക കൈയ്യിട്ടത്‌ കഥാനായകന്റെ പോകറ്റിലും.കഥ ഇങ്ങനെ റൂട്ട്‌ മാറിയപ്പൊ ഗിന്നസ്സ്‌ ബുക്കിന്റെ അധികൃധര്‍ ഒരു ഐഡിയ പറഞ്ഞു."നിങ്ങള്‍ തമ്മില്‍ വിവാഹം കഴിക്ക്‌.നിങ്ങളുടെ കുട്ടിയെ നമുക്ക്‌ ലോകത്തിലെ ഏറ്റവും വലിയ പോക്കറ്റടിക്കാരനാക്കാംഅങ്ങനെ വിവാഹോം നടന്നു കുട്ടീം ജനിച്ചു.പക്ഷെ തല്ലികൊന്നലും കുട്ടി വലത്തേ കൈ തുറക്കില്ല.ഡോക്ടര്‍മാര്‍ പടിച്ച പണി പതിനെട്ടും നോക്കി.കുട്ടി കൈ തുറക്കുന്നില്ല.വന്ന് വന്ന് 'പിള്ളേടെ തള്ളക്ക്‌'നൊസ്സ്‌ പോലെ ആയി.ചുരിക്കി പറഞ്ഞാ രണ്ടു പേരും കറങ്ങിതിരിഞ്ഞ്‌ ഒരു സൈക്യാട്ടിസ്റ്റിന്റെ അടുതെത്തി.രണ്ടു പുള്ളങ്ങളുടേം ഹിസ്‌റ്ററി മൊത്തം കേട്ട പുള്ളി കുട്ടിയുടെ മുന്നില്‍ ഒരു സ്വര്‍ണമാലയെടുത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും അട്ടാന്‍ തുടങ്ങി.കുട്ടി മാലേ തന്നെ കുറേ നേരം നോക്കി കിടന്നു. എന്നിട്ട്‌ ചാടി ഒരു പിടുത്തമാണ്‌.മാല പിടിക്കാന്‍ കുട്ടി കൈ തുറന്നപ്പൊ കൈയ്യിന്ന് എന്തോ വീണു.നോക്കിയപ്പൊ പ്രസവമെടുക്കാന്‍ വന്ന സിസ്റ്ററുടെ മോതിരം